Saturday, July 25, 2009

ഇനി നീയാണ് ഒരുങ്ങുക

ഇത്‌ ഒരു ആത്മഹത്യാക്കുറിപ്പായിരുന്നു . എഴുതാന്‍ ഒന്നുമില്ല "ഞാന്‍ പോകുന്നു അത്രമാത്രം " ആര്‍ക്കും വേണ്ടിയല്ലാരുന്നു ഇത്. ഞാന്‍ ഒരനാധനായിരുന്നു ,അന്നും ഇന്നും എന്നും. സ്വന്തം കുഴിമാടം ഞാന്‍ കുത്തി , മാത്രമല്ല പുതു വസ്ത്രം ,സുഗന്ധികള്‍ ........ എല്ലാം കൊണ്ടും രാജകീയം . ഇനി കുഴിചിടുന്നവര്‍ക്കായി കുറെ രൂപ അത്രയേ ബാക്കിയുള്ളൂ. എല്ലാ കടങ്ങളും വീട്ടിയിരിക്കുന്നു . കയര്‍ എന്റെ വിധി പുസ്തകത്തിലെ ആശ്ചര്യ ചിഹ്നമായി തൂങ്ങിയാടി മനസു മുഴുവന്‍ സുഗന്ധം നിറച്ചു ഞാന്‍ തയ്യാറായി മെല്ലെ വേദനകളില്ലാത്ത ലോകത്തേക്കുള്ള യാത്രക്കായ്‌ ...............

ഒരു സംശയം ബാക്കി ഞാന്‍ എന്തിന് മരിക്കണം . ഒടുക്കത്തെ ചോദ്യം. ജീവിക്കാന്‍ ഒരു കാരണവുമില്ല അതിനാല്‍ മരിക്കുന്നു ........ കൊള്ളാം നല്ല ഉത്തരം ........... എവിടുന്നൊപ്പിച്ചു?? ഇനി ചോദ്യങ്ങള്‍ വേണ്ട പോകാം കാമവും കോപവുമില്ലാത്ത ഓര്‍മ്മയും ഭാവിയുമില്ലാത്ത ലോകം അതാ തുറന്നു കിടക്കുന്നു. ഞാന്‍ തൂങ്ങി ,തൂങ്ങിയാടി. നിലച്ചു ഹൃദയവും ശരീരവും. ചലനവും ചൂടുമറ്റ എന്റെ ശരീരത്തെ ഞാന്‍ തിരിഞ്ഞു നോക്കി "ഛീ ഇത്രക്ക് വികൃതമോ?" ഞാന്‍ ചത്തു അല്ല കൊന്നു

മൂന്നു ദിനം കഴിഞ്ഞു . നാടെന്നെ മണത്തു. അവര്‍ വീട്ടിലെത്തി. ചിലര്‍ പൂട്ട് പൊളിച്ചു. മറ്റു ചിലര്‍ അറച്ചു നിന്നു , എന്റെ കട്ടിലിനു ചുറ്റും അവര്‍ കൂടി നിന്നു . ചിലര്‍ പണം വാരി. താമസിയാതെ എന്റെ വീട് ശൂന്യമായി പക്ഷെ ഞാന്‍ താഴെയെത്തിയില്ല അവര്‍ വീട് പൂട്ടി, ഇതു സ്വപ്നമോ?............. അല്ല യാഥാര്‍ദ്ധ്യം........
ഇതുവരെയുള്ളത് മിഥ്യ . ഞാനിവിടെ എന്റെ വീട്ടില്‍ എനിക്ക് കാവല്‍ കിടന്നു. എന്നെ പുഴുക്കളരിച്ചു.അവ ശലഭങ്ങളായി വീണ്ടും പുഴുക്കളും ശലഭങ്ങലുമായി. തൂങ്ങിയ ഞാന്‍ നിലംപതിച്ചു..വര്‍ഷങ്ങള്‍ ഞാന്‍ പ്രേതാലയത്തില്‍ കുത്തിയിരുന്നു,എനിക്ക് കൂട്ടായ്.......പിന്നെ ഞാന്‍ ചിതലായ്‌ മഴയായ്‌ മണ്ണായ്‌ പോടിയായ്‌ കാറ്റായ്‌ ................. വീണു ഒടിഞ്ഞു തകര്‍ക്കുന്നു.
.................................. ഇന്നെന്റെ സമൂഹം എന്നെപോലെ സ്വന്തം ശവത്തിനു കാവല്‍ ഇരിക്കുന്നു ................. ഇനി നീയാണ് ഒരുങ്ങുക.............................

Thursday, July 23, 2009

അവള്‍ വിളിക്കുന്നു........


സന്ദ്രമാമിരുട്ടിന്‍ മുഖംമൂടിയണിഞ്ഞവളും
യാത്രയായ്‌ ഇരവിന്റെ ലോകം കാണാന്‍.
വിരഹാര്‍ദ്രമാകുന്നീരാത്രികള്‍ നിന്നഭാവം
തീര്‍ത്തയീ കരിങ്കല്‍ കോട്ടയില്‍ .
ഓര്‍മയില്‍ നിന്മുഖം തെളിയുന്നു
ലഹരിക്കൂരമ്പ് കണ്ണിനെ തളര്ത്തുമ്പോഴും.
രക്തം തിളക്കുന്നു,ഞരമ്പ്‌ മുറുകുന്നു,
വികൃതമാം വിധിയെ തളക്കുവാനായ്‌ .
രക്തം തിളച്ചെന്‍ ഹൃദയമുരുകുന്നു,
ഞരമ്പ്‌ മുറുകി ഞാന്‍ വിറച്ചു വീഴുന്നു.
ഇന്നെന്റെ രക്തം വീഞ്ഞാവുമെങ്കിലും
എന്റെ ഹൃദയം അപ്പമാവുമെങ്കിലും
ഞാനിവിടേകനാണീ ഭൂമിയില്‍
ശിഷ്യഗണമില്ലതേറ്റു വാങ്ങാന്‍.
ഓര്മ തികട്ടി വരുന്നൂ ചെയ്തികള്‍ ,
തെറ്റുകള്‍ - അതിലൊന്ന് അവളും
അവളൊരു തെരുവ് വേശ്യ
വിശപ്പാല്‍ മടിക്കുതഴിക്കേണ്ടി വന്നവള്‍ .
അവളുടെ സ്നേഹം കപടമാല്ലരുന്നു.
അവള്‍ ഒന്നിനെയും സ്നേഹിച്ചിരുന്നില്ല.
അവളെന്‍ പ്രണയിനി അല്ലാരുന്നെന്കിലും
ചിലപ്പോള്‍ ഞാന്‍ അവളെ പ്രണയിച്ചിരുന്നു.
ഇന്നവളൊരു ശൂന്യത,ഇരുട്ട് , വെളിച്ചം?
ശൂന്യതയാണിന്നോര്‍മ്മകളായത്‌.
ഓര്‍മയില്‍ ജ്വലിക്കനാണ് എനിക്കിഷ്ട്ടം .
സ്മരണകള്‍ ഉറങ്ങും ലോകത്ത് മരിക്കാനും.
പക്ഷെ ഞാനിന്നേകനാണെന്നത്
മരണ സമാന സത്യമായ്‌ ഭാവിച്ചുപോയ്‌ .
ഓര്‍മ്മകള്‍ ശക്തി ക്ഷയിപ്പിക്കുന്നു
ഇന്നോര്മകള്‍ വികൃത ദുസ്വപ്നങ്ങള്‍.
അന്ത്യം കാത്തു കിടന്നൂ ഞാന്‍
അതാ വീണ്ടും ഓര്‍മയുടെ തിരയിളക്കം.
അവള്‍ , ആ കണ്ണുകള്‍ , വിയര്‍പ്പിന്‍ ഗന്ധം,
പിന്നെ നിലച്ച
സീല്‍ക്കാര ശബ്ദവും.
പക്ഷെ ഇന്നിരുട്ടിനു പകരം പ്രകാശമാണ് ,
നിര്‍വികാരതക്കു പകരം പൊട്ടിച്ചിരിയാണ്
കണ്ണീരിനു പകരം തീജ്വാലയും...
അവളുടെ കണ്ണ് നിറയെ ,കരളുനിറയെ
സ്നേഹമാണ് , പ്രണയമാണ്
അവളതാ വിളിക്കുന്നു എനിക്ക് പോകാന്‍
നേരമായ്‌ ...................വിട.........................